
r/MaPra

6 different days, different shows, and different people, yet one person! In the entire crowd, every time, Anjana Om Kashyap picks her out and hands her the mic for a question.
സീറോ ടിക്കറ്റ് വരുമാനം :-)
മാത്രൂമി, 23/06/2026, കോട്ടയം എഡിഷൻ, പേജ് മൂന്ന്
സി എം ഡി ആർ എഫിൽ നിന്ന് പൈസ മാറ്റിയെന്ന് മാപ്രകളുടെ നുണ
https://www.facebook.com/story.php?story_fbid=28304637799159651&id=100001204279818
ഇതാണ് അപസർപ്പക കഥ എന്നു അ പറയുന്നത് കോൺഗ്രസിലെ രാജു നായർ എഴുതി വിട്ട ഒരു സംബന്ധം എടുത്തു വിഴുങ്ങുകയാണ് . എന്താണ് CAG റിപ്പോർട്ടിലെ ഇതു സംബന്ധിച്ച പരാമർശം? CMDRF ൽ നിന്നും ₹262.06 കോടി രൂപ കട്ടെടുത്തു എന്നു CAG റിപ്പോർട്ടിൽ പറയുന്നു എന്നു പ്രചരിപ്പിച്ച് കോൺഗ്രസിലെ രാജു.പി. നായർ എന്ന സുഹൃത്ത് CPM ആണ് ശവം തൂക്കികൾ എന്നു പറഞ്ഞുകൊണ്ട് ആഘോഷം നടത്തുന്നത് കണ്ടിരുന്നു . സാമ്പത്തിക വർഷാവസാനം സ്പെഷ്യൽ TSB അക്കൌണ്ടുകളിൽ ബാക്കി നിൽക്കുന്ന എല്ലാ പണവും സംസ്ഥാന ഖജനാവിലേക്ക് മുതൽ കൂട്ടും.ട്രഷറി നിക്ഷേപമായി ഇത് കൂടി കണക്കാക്കി Public Account പെരുകി കണക്ക് വരാതിരിക്കാനാണ് ഇങ്ങനെ resume ചെയ്യുന്നത്. ജില്ലാ കളക്ടർമാർക്കും മറ്റും കൈമാറിയ CMDRF പണം മാർച്ച് 31 നു മിച്ചം കിടന്നത് സംസ്ഥാന ഖജനാവിലേക്ക് resume ചെയ്തതിനെയാണ് സർക്കാർ വകമാറ്റി എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്. മാറ്റിയത് ഖജനാവിലേക്കാണ് എന്നതൊന്നും വിഷയമല്ല. മാത്രമല്ല, അത് അടുത്ത ആഴ്ച തിരിച്ചു കൊടുത്തു എന്ന് ഇതേ റിപ്പോർട്ടിൽ തന്നെ പറയുന്നുമുണ്ട്. ഇതാണ് ഈ വാർത്തയുടെ കഥ. CAG റിപ്പോർട്ട് സംബന്ധിച്ച് അപസർപ്പക കഥകൾ ഇറങ്ങുമ്പോൾ ആകെ അതിന്റെ ഉള്ളടക്കം എന്താണ് എന്ന് ഇവിടെ കിടക്കട്ടെ. കുറച്ചു നീണ്ടതാണ് എങ്കിലും വസ്തുതകൾ കിടക്കണമല്ലോ ? രണ്ട് ഓഡിറ്റ് റിപ്പോർട്ടുകളാണ് CAG ഇന്നു സഭയിൽ സമർപ്പിച്ചത്.
- 2023- 2024 ലെ റവന്യൂ സംബന്ധിച്ച റിപ്പോർട്ട്
- 2024-2025 ലെ State Finance Audit Report ( SFAR) ഇവ അവലോകന റിപ്പോർട്ടുകളാണ്. അക്കൌണ്ട് ഓഡിറ്റ് റിപ്പോർട്ട് അല്ല എന്നു മനസിലാക്കണം. 2023-204 ലെ റവന്യൂ റിപ്പോർട്ട് വളരെ കാതലായ ഒരു കണക്ക് വിശദമാക്കുന്നുണ്ട്. ആ സാമ്പത്തിക വർഷം സംസ്ഥാന സർക്കാരിന്റെ ആകെ റവന്യൂ വരുമാനവും അതിൽ തനതു റവന്യൂ എത്ര എന്നും യൂണിയൻ ട്രാൻസ്ഫർ എത്ര എന്നതും സംബന്ധിച്ച കണക്കുകളാണത്. ആകെ റവന്യൂ വരുമാനം- ₹1,24,486.15 crore ഇതിൽ തനതു റവന്യൂ വരുമാനം(Own Revenue Resources ) - ₹90,674.97 crore (73 per cent) യൂണിയൻ കൈമാറ്റം (Union Transfer ) - ₹33,811.18 crore (27 per cent) അതായത് ആകെ റവന്യൂ വരുമാനത്തിന്റെ 73 ശതമാവും സംസ്ഥാനം പിരിച്ച തനതു വരുമാനമാണ്. അതേ സമയം യൂണിയൻ കൈമാറ്റമായി (നികുതി വിഹിതവും CSS അടക്കമുള്ള വിവിധ ഗ്രാൻറ്റുകളും എല്ലാം ചേരുന്നത്) ലഭിച്ചത് ആകെ റവന്യൂ വരുമാനത്തിന്റെ 27 ശതമാനം മാത്രമാണ്. എല്ലാ സംസ്ഥാനങ്ങൾക്കും ലഭിച്ച യൂണിയൻ വിഹിതത്തിലെ ശരാശരി 47-48 ശതമാനം വരും. അതായത് കേരളത്തിന് ശരാശരിയേക്കാൾ 20 ശതമാനം കുറവാണ് ലഭിച്ചത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇതാണ് പ്രവണത. CAG യുടെ തന്നെ ദശാബ്ദ അവലോകന റിപ്പോർട്ട് ഇതിനു തെളിവാണ്. കേരളത്തിന്റെധന അസന്തുലിതാവസ്ഥയുടെ അടിസ്ഥാന കാരണം യൂണിയൻ വിഹിതത്തിലെ കടുത്ത ഈ വിവേചനമാണ്. ഇത് സംബന്ധിച്ച് പ്രതിപക്ഷത്ത് ഇരുന്നപ്പോഴും മുഖ്യമന്ത്രി ആയപ്പോഴും കമാ എന്നൊരക്ഷരം ഉരിയാടാൻ തയ്യാറല്ല എന്നതാണ് ശ്രീ സതീശന്റെ മുഖമുദ്ര. രണ്ടാമത്തെ റിപ്പോർട്ട് 2024-2025 ലെ financial performance Reportആണ്. State Finance Audit Report എന്നാണ് ഇതിന്റെ ഔദ്യോഗിക ടൈറ്റിൽ. സംസ്ഥാന സമ്പദ് ഘടനയുടെയും സംസ്ഥാന സർക്കാർ ധന മാനേജ്മെന്റിന്റെയും അവലോകനം ആണ് ഉള്ളടക്കം. • 2024-2025 ൽ സംസ്ഥാന സമ്പദ് ഘടന 9.97 % വളർച്ച കൈവരിച്ചു. തലേ കൊല്ലത്തെത് 9.3 % ആയിരുന്നു. സമ്പദ് ഘടന സുസ്ഥിരമായ വളർച്ച കൈവരിക്കുന്ന ചിത്രമാണ് റിപ്പോർട്ട് നൽകുന്നത്. ദേശീയ സമ്പദ് ഘടനയിൽ സംസ്ഥാനത്തിന്റെ ഷെയറും ഉയർന്നു. ആകെ രാജ്യ വിസ്തൃതിയുടെ 1.2 ശതമാനം ഭൂ വിസ്തൃതിയും 2.8 ശതമാനം ജൻ സംഖ്യയുമുള്ള കേരളം ദേശീയ വരുമാനത്തിന്റെ 3.78% സംഭാവന ചെയ്യുന്നു. • സമ്പദ് ഘടനയുടെ വളർച്ചയ്ക്ക് അനുസരിച്ച് നികുതി വളർച്ച ഉണ്ടാകുന്നില്ല എന്ന പരാമർശമുണ്ട്. നികുതി നല്ല പങ്കും സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലല്ല എന്ന ഘടനാപരമായ പ്രശ്നം ഒരിക്കലും CAG യുടെ തലയിലില്ല. • യൂണിയൻ നികുതി വിഹിതത്തിൽ 14 ശതമാനം വർദ്ധനവ് ഉണ്ടായപ്പോൾ ഗ്രാൻടുകളിൽ 42 ശതമാനം ഇടിവുണ്ടായി. • ഈ സ്ഥിതിയിലും ആകെ ചെലവിൽ 8.97 ശതമാനം വളർച്ച ഉണ്ടായി. സാമൂഹ്യ സുരക്ഷാ പെൻഷൻ ചെലവിലുണ്ടായ വാർഷിക വർദ്ധന 6736 കോടി രൂപയാണ്. തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കുള്ള വിഹിതത്തിൽ 5228 കോടി രൂപയുടെയും വർദ്ധനവ് ഉണ്ടായി. ആകെ റവന്യൂ ചെലവിന്റെ 10 ശതമാനം തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കുള്ള വിഹിതമാണ്. കേരളം വലിയ റവന്യൂ കമ്മിയിലാണ് എന്ന ധന പ്രാമാണിക നിലപാട് എടുക്കുന്ന ധന പണ്ഡിതന്മാർ ഈ കണക്ക് നോക്കണം. • ആകെ റവന്യൂ വരുമാനത്തിന്റെ 80 ശതമാനമാണ് ശമ്പളം, പെൻഷൻ, പലിശ, സബ്സിഡി എന്നിവ ചേരുന്ന കമ്മിറ്റഡ് എക്സ്പെൻഡിച്ചർ. ശമ്പളവും പെൻഷനും പലിശയും കടം വാങ്ങിയാണ് നൽകുന്നത് എന്ന കേരള വിരുദ്ധ ആഖ്യാനം എഴുന്നള്ളിച്ച് നടക്കുന്നവർ ഈ കണക്ക് കാണട്ടെ. ആകെ റവന്യൂ ചെലവിന്റെ 64.40 ശതമാനമാണ് മുകളിൽ പറഞ്ഞ ഇനങ്ങളിലുള്ള ചെലവ്. ഇതിന്റെ അർത്ഥം എന്താണ്? നമ്മുടെ റവന്യൂ കമ്മി ശമ്പളവും പെൻഷനും പലിശയും കൊണ്ടുണ്ടാകുന്നതാണ് എന്നത് വാസ്തവമല്ല. മറ്റു റവന്യൂ ചെലവുകളും കേരളത്തിന് കൂടുതലാണ്. തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കുള്ള കൈമാറ്റം ആകെ റവന്യൂ ചെലവിന്റെ 10 ശതമാനം വരും എന്നു കണ്ടില്ലേ? ഇത് പോലെ തന്നെയാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ ചെലവുകളും. ഇതെല്ലാം വേണ്ടെന്നു വെച്ചു കമ്മി കഴിച്ചിലാക്കുമോ ശ്രീ സതീശൻ എന്നതാണ് ചോദ്യം. • മൂലധന ചെലവ് ദശാബ്ദ റെക്കോർഡ് തുകയായ 17888 കോടി രൂപ കൈവരിച്ചു. ഇത് ആകെ ചെലവിന്റെ 10.29 ശതമാനമാണ്. കിഫ്ബിയുടെ ബാധ്യത സംസ്ഥാനത്തിന്റെ പ്രിൻസിപ്പൽ ലയബിലിറ്റി ആണ് എന്ന നിലപാട് എടുക്കുമ്പോൾ കിഫ്ബിയുയെ മൂലധന ചെലവും സംസ്ഥാന ചെലവായി കണക്കു കൂട്ടണമല്ലോ? കിഫ്ബിയുടെ ഏതാണ്ട് 20000 കോടി രൂപ ചെലവ് കൂടി ചേർത്താൽ 2024-2025 ലെ മൂലധന ചെലവ് 38000 കോടി രൂപയാണ്. ദേശീയ ശരാശരിയേക്കാൾ മുകളിലാണ് ഇതെന്ന് കാണണം. മൂലധന ചെലവിൽ കേരളം വഹിച്ചിരുന്ന പരാധീനതയെ എങ്ങനെയാണ് കിഫ്ബി മറികടക്കുന്നത് എന്നു വ്യക്തം. • CAG യ്ക്കു കിഫ്ബി ചതുർത്ഥിയാണ്. അതു കൊണ്ട് കിഫ്ബിയ്ക്കും പെൻഷൻ കമ്പനിക്കും കൂടി ഇത്ര കടം എന്നു വീണ്ടും പറയുന്നുണ്ട്. നിയമപ്രകാരമുള്ള നികുതി വിഹിതം കൊണ്ട് അടച്ചു പോകാവുന്ന കടമയാണ് കിഫ്ബിയുടേത്. അത് ഇപ്പോൾ ഒരു ലക്ഷം കോടി രൂപയിലധികം മൂലധന നിക്ഷേപം ലിവറേജ് ചെയ്തിട്ടുണ്ട്. ഈ CAG യെ കൊണ്ട് കിഫ്ബിയെ ഭളള് പറയിപ്പിക്കാൻ നിക്ഷിപ്ത നീക്കം നടത്തിയത് ശ്രീ സതീശനാണ്. അദ്ദേഹം കിഫ്ബി wind up ചെയ്യട്ടെ. പുളിക്കും. അപ്പോൾ CAG റിപ്പോർട്ട് എന്നു പറഞ്ഞു അപസർപ്പക കഥകൾ മെനയാതെ റിപ്പോർട്ട് വായിക്കുമല്ലൊ!