





















https://bigtv24x7.com/kerala/food-ran-out-in-nilambur-govt-iti-hostel
നിലമ്പൂർ ഗവൺമെന്റ് ഐടിഐയിലെ ഹോസ്റ്റൽ വിദ്യാർഥികൾക്ക് ഭക്ഷണം മുടങ്ങി. സർക്കാരിൽ നിന്ന് ധനാനുമതി ലഭിക്കാത്തതിനെ തുടർന്നാണ് ഹോസ്റ്റലിലെ പ്രാതൽ, ഉച്ചഭക്ഷണം, അത്താഴം എന്നിവ മുടങ്ങിയത്. ഭക്ഷണമില്ലാതായതോടെ ഹോസ്റ്റൽ താൽക്കാലികമായി അടച്ചു. ഇതോടെ വിദ്യാർഥികൾ വനത്തിലെ ഊരുകളിലേക്ക് മടങ്ങി.
പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെ വിദ്യാർഥികളുടെ ഉന്നമനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. ഹോസ്റ്റലിൽ എസ്‌സി വിഭാഗത്തിൽ 57 പേരും എസ്ടി വിഭാഗത്തിൽ 47 പേരുമാണ് താമസിച്ച് പഠിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് ഏറെയും.ഹോസ്റ്റൽ ഭക്ഷണം മുടങ്ങിയതോടെ വലിയ തുക ചെലവഴിച്ച് ഹോട്ടലുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് വിദ്യാർഥികൾ. ചിലർ ലഘുഭക്ഷണം മാത്രം കഴിച്ചാണ് ദിവസം തള്ളിനീക്കുന്നത്.
ലൂക്കോസ് പൂക്കിയെ തൂക്കി
www.kairalinewsonline.com V D Satheeshan | ഹെലികോപ്റ്ററിൽ കല്യാണം കൂടാൻ മുഖ്യമന്ത്രി കൂർഗിലേക്ക് | Kerala CM V.D. Satheesan Travels to Coorg in Government Helicopter for Wedding | Kairali News ഫാത്തിമ ലബീബ 2 - 3 minutes
v d satheeshan
ഹെലികോപ്റ്ററിൽ വീണ്ടും മുഖ്യമന്ത്രി വിഡി സതീശന്റെ സ്വകാര്യയാത്ര. കൊച്ചിയിൽ നിന്നും കർണാടകയിലെ കൂർഗിലേക്കാണ് മുഖ്യമന്ത്രിയുടെ യാത്ര. കർണാടക യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് മുഹമ്മദ് ഹാരിസിൻ്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രി പോയത്. ഇതോയെ മുഖ്യമന്ത്രിയുടെ മറ്റൊരു ഹെലികോപ്റ്റർ യാത്ര കൂടി വിവാദത്തിലായിരിക്കുകയാണ്.
അൽപം മുൻപാണ് കൊച്ചിയിൽ നിന്നും മുഖ്യമന്ത്രി യാത്ര തിരിച്ചത്. മുമ്പ് കൊച്ചിയിലേക്ക് സർക്കാർ ഹെലികോപ്റ്ററിൽ വി ഡി സതീശൻ പോയത് വൻ വിവാദമായിരുന്നു. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യാപിതാവിനെ സന്ദർശിക്കാനായിരുന്നു മുഖ്യമന്ത്രി വിഡി സതീശൻ സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിൽ പോയത്. ആലുവ കാരോത്തുകുഴി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യാപിതാവ് വേലായുധൻകുട്ടിയെ കാണാനായിരുന്നു മുഖ്യമന്ത്രി യാത്ര തിരിച്ചത്.
English Summary:
Kerala Chief Minister V D Satheesan travelled by helicopter from Kochi to Coorg in Karnataka to attend the wedding of Karnataka Youth Congress president Mohammed Haris. The trip has sparked fresh controversy, particularly in light of an earlier helicopter journey to Kochi for a personal family visit while using a government-hired helicopter. Critics have questioned the use of the helicopter for private travel.
Anto Augustine on Instagram: "ഫൗൾ ആണോ എന്ന് അറിയാൻ മത്സരം മുഴുവൻ കാണണ്ടേ എഡിറ്റർ മാഡം. രണ്ടു ടീമുകൾ തമ്മിൽ കളിക്കുമ്പോ ഒരു കൂട്ടരുടെ മാത്രം കളി കണ്ട് ഫൗൾ വിളിക്കുന്നത് മര്യാദകേടല്ലേ. അങ്ങോട്ട് ഞാൻ ഒരു അഞ്ചു ചോദ്യം ചോദിച്ചിരുന്നു. അതിന് മറുപടി എന്തെങ്കിലും ഉണ്ടോ മാഡം. 30 കൊല്ലത്തെ പാരമ്പര്യം ബിജെപി പ്രസിഡന്റിന് തീറെഴുതിയിട്ടിലെങ്കിൽ ആ വെല്ലുവിളി ഒന്ന് ഏറ്റെടുക്കാനുള്ള ആർജ്ജവം കാണിക്കണം. രണ്ടു കൂട്ടർക്കും പറയാൻ ഉള്ളത് കേൾക്കുന്നതിന്റെ പേരല്ലേ മാഡം നിങ്ങളൊക്കെ ഇടയ്ക്കും മുറയ്ക്കും മറ്റുള്ളവരെ പഠിപ്പിക്കുന്ന മാധ്യമ ധാർമികത. അതോ 30 കൊല്ലം നാട്ടുകാരെ പഠിപ്പിച്ചു പഠിപ്പിച്ചു നിങ്ങൾ അത് മറന്നു പോയോ. ഇനിയെങ്കിലും നിങ്ങൾ ആ വെല്ലുവിളി ഏറ്റെടുത്ത് അന്റോ അഗസ്റ്റിനെ തറപറ്റിക്കണം അല്ലെങ്കിൽ നിങ്ങൾ ഒക്കെ കള്ളന്മാർ ആണെന്ന് നാട്ടുകാർ തെറ്റിദ്ധരിക്കും. NB: ഇത് ഇന്നലത്തെ പോസ്റ്റിൽ പറഞ്ഞ ബാക്കി മാധ്യമ മാന്യന്മാർക്കും ബാധകമാണ്."
https://www.facebook.com/story.php?story_fbid=10244832705454786&id=1303294325
ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ കേസ്സിലെ പ്രതിയായ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന നേതാവിനെ എത്ര പേർക്ക് ഓർമ്മയുണ്ട്? ആ സംഭവം പോലും പലർക്കും അറിവുണ്ടാകില്ല. ഒരുപാട് കാലമായ സംഭവമൊന്നുമല്ല, ഈ വർഷം ഫെബ്രുവരിയിൽ നടന്നതാണ്. പത്തനംതിട്ടയിൽ 35 കാരിയായ യുവതിയുടെ ആത്മഹത്യ കുറുപ്പിൽ കാരണക്കാരൻ ആയി ഉണ്ടായിരുന്ന ആളുടെ പേര് സുഹൈൽ അൻസാരി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ആയിരുന്നു.
മലപ്പുറം തുവ്വൂരിൽ 2023 ആഗസ്റ്റിൽ സുജിത എന്നൊരു യുവതിയെ കാണാതായി. ആ കേസ്സിലെ ഒന്നാം പ്രതിയെ ആർകെങ്കിലും ഓർമ്മ വരുന്നോ? ആ സംഭവം പോലും ഓർമ്മ വരുന്നുണ്ടാകില്ല. പിന്നല്ലേ പ്രതിയുടെ പേര്. യൂത്ത് കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി ആയിരുന്ന വിഷ്ണു ആയിരുന്നു സുജിതയെ കൊന്ന് സ്വന്തം വീട്ട് മുറ്റത്ത് കുഴിച്ചിട്ടത്. സുജിതയെ കാണാനില്ല എന്ന് പറഞ്ഞു ആ നാട്ടിൽ നടന്ന തിരച്ചിലിൽ മുന്നിൽ നിന്നതും വിഷ്ണു ആയിരുന്നു.
ഇന്നി ഒരാഴ്ച മുന്നേ നടന്ന ഒരു സംഭവം പറയാം. തലശ്ശേരിയിൽ ബിജെപി പ്രദേശിക നേതാവ് ആത്മഹത്യ ചെയ്തു. ആ കേസ്സിൽ അറസ്റ്റിൽ ആയ പ്രതി യൂത്ത് കോൺഗ്രസ്സ് സംസ്ഥാന നേതാവാണ്. ഈ ദിവസങ്ങളിൽ ഉള്ള വാർത്ത ആയിട്ടും പ്രതിയുടെ പേര് ആർക്കെങ്കിലും ഓർമ്മ വരുന്നോ? ഉണ്ടാകില്ല. പ്രൊഫൈൽ പ്രകാരം പ്രതി വൈശാഖ് എസ് ദർശൻ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റാണ്.
പക്ഷേ സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത മലയാളിക്കു പോലും പി.പി.ദിവ്യയേയും, നവീൻ ബാബു ആത്മഹത്യ കേസ്സും ഇപ്പോഴും ഓർമ്മയുണ്ട്. ആത്മഹത്യ കുറുപ്പിൽ ഒരു പരാമർശം പോലും ഇല്ലായിരുന്ന കേസ്സാണ്.
അതുപോലെ തന്നെ കെ.വിദ്യയേയും, അവരുമായി ബന്ധപ്പെട്ട വ്യാജ ജോലി പരിചയ സർട്ടിഫിക്കറ്റ് കേസ്സും മൂന്ന് വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ഏവർക്കും ഓർമ്മയുണ്ട്.
ആദ്യം പറഞ്ഞ മൂന്ന് കേസ്സുകളും ഓർമ്മ പോലും ഇല്ലാതെ ഇരിക്കുകയും, അവസാനം പറഞ്ഞ രണ്ട് കേസ്സ് ഇപ്പോഴും ഓർമ്മ വരുകയും ചെയ്യുന്നത് മലയാളം മാധ്യമങ്ങൾ അത് ട്രീറ്റ് ചെയ്ത രീതി കൊണ്ടാണ്. ആദ്യ പറഞ്ഞ കേസ്സുകൾ ഒന്നോ രണ്ടോ ദിവസത്തെ സാധാരണ വാർത്തകൾ ആയി ഒതുങ്ങി. കാരണം അവരുടെ കോൺഗ്രസ്സ് ബന്ധമായിരുന്നു. കോൺഗ്രസ്സിന് കേരളത്തിൽ മാധ്യമങ്ങൾ നൽകുന്ന വലിയ സംരക്ഷണം. പക്ഷേ ദിവ്യയുടെയും വിദ്യയുടെയും കേസ്സ് ആഴ്ചകളോളം കേരളത്തിലെ മാധ്യമങ്ങൾക്ക് പ്രൈം ടൈം വർത്ത ആയിരുന്നു. കാരണം അവരുടെ സിപിഎം ബന്ധമായിരുന്നു. അതിൽ തന്നെ കെ.വിദ്യയുടെ പാർട്ടി ബന്ധം അവർ പഠിച്ചിരുന്നപ്പോൾ എസ്.എഫ്.ഐ പ്രവർത്തക ആയിരുന്നു എന്നത് മാത്രമായിരുന്നു. അത് മതിയായിരുന്നു മാധ്യമങ്ങൾക്ക് അവരുമായി ബന്ധപ്പെട്ട ഒരു നിസ്സാര കേസ്സ് വലിയ ചർച്ച ആക്കി കത്തിച്ചു നിർത്താൻ.
ഇപ്പോൾ ഇത് വീണ്ടും എഴുതാൻ കാരണം ലഹരി കടത്ത് കേസ്സിൽ അറസ്റ്റ് ചെയ്യപ്പെട്ട ഹുസൈൻ മുസാഫിർ-നെ റിപ്പോർട്ടർ ചാന്നലും, കൈരളിയും ഒഴിച്ചുള്ള ചാന്നലുകൾ പൊതിഞ്ഞു സംരക്ഷിക്കുന്നത് കാണുന്നത് കൊണ്ടാണ്. മുഖ്യമന്ത്രി വി.ഡി.സതീശ മേനോനുമായി വളരെ അടുപ്പമുള്ളയാളാണ് ഹുസൈൻ എന്ന് നിരവധി ദൃശ്യങ്ങൾ അയാളുടെ സോഷ്യൽ മീഡിയയിൽ തന്നെ ഇപ്പോഴും കിടപ്പുണ്ട്. പിണറായി വിജയനുമായി വിദൂര ബന്ധം എങ്കിലും ഉണ്ടായിരുന്ന ആരെങ്കിലും ആയിരുന്നു ഇങ്ങനെ ഒരു കേസ്സിൽ അകത്ത് പോയത് എങ്കിൽ കേരളത്തിലെ മാധ്യമങ്ങൾ എങ്ങനെ ഡീൽ ചെയ്തേനെ എന്ന് ആലോചിച്ചാൽ മതി മാധ്യമങ്ങൾ കോൺഗ്രസ്സിന് നൽകുന്ന സംരക്ഷണത്തിന്റെ ഗ്രാവിറ്റി അറിയാൻ.
മലയാള മാധ്യമങ്ങൾ വാർത്തകളുടെ പ്രാധാന്യം നിശ്ചയിക്കുന്നത് അത് സിപിഎം എങ്ങനെ ആ വാർത്തയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമാണ്.
https://www.instagram.com/t21_official/
എന്നാലും ഇങ്ങനെ പേടിച്ചാലോടേ
https://www.facebook.com/story.php?story_fbid=1574297897377361&id=100043914980102
Pinarayi Vijayan on FB
മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ എന്നു സ്വയം അവകാശപ്പെടുന്ന വ്യക്തിയെ ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നിയമത്തിൻ്റെ മുൻപിൽ കൊണ്ടുവന്നത് സംബന്ധിച്ച പോസ്റ്റുകൾ നീക്കം ചെയ്യിച്ച സോഷ്യൽ മീഡിയാ സെൻസറിംഗിനെതിരെ ഇന്ന് ഞാൻ പത്രസമ്മേളനത്തിൽ പ്രതികരിച്ചിരുന്നു.
എന്നാൽ, ആ വാർത്ത പോലും ജനങ്ങളിൽ നിന്നു മറച്ചു വയ്ക്കാൻ സർക്കാർ ഇടപെട്ടിരിക്കുന്നു. എൻ്റെ അത് സംബന്ധിച്ച പ്രസ്താവനക്കും അപ്രഖ്യാപിത സോഷ്യൽ മീഡിയ സെൻസർഷിപ്പ് ഏർപ്പെടുത്തി നീക്കം ചെയ്ത സംസ്ഥാന സർക്കാറിൻ്റെ നടപടിയുണ്ടായിരിക്കുന്നു. സർക്കാർ, വിശേഷിച്ചും ആഭ്യന്തര മന്ത്രി ശ്രീ രമേശ് ചെന്നിത്തല നടത്തുന്ന തൂഫാൻ റെയ്ഡുകളെ പ്രതിപക്ഷം എതിർത്തിട്ടില്ല. വലിയ സാമൂഹ്യ വിപത്തായ ലഹരിക്കെതിരെ ആര് നടപടി സ്വീകരിച്ചാലും സ്വാഗതാർഹമാണ്. അത്തരം വാർത്തകൾ പൊതു സമൂഹത്തിൽ ലഹരിക്കെതിരായ അവബോധം വളർത്തും. കുറ്റവാളികളായ ലഹരിക്കടത്തുകാർക്കും ഏജൻ്റുമാർക്കും ഒരു താക്കീത് കൂടിയാവും ഇതെല്ലാം എന്ന നിലയിൽ മാധ്യമങ്ങളും നല്ല പ്രചരണം നൽകുക സ്വാഭാവികമാണ്.
പക്ഷെ മുഖ്യമന്ത്രിയോട് അടുപ്പമുള്ളയാൾ പിടിക്കപ്പെട്ടപ്പോൾ സംസ്ഥാന സർക്കാർ ലഹരിയുടെ പക്ഷത്തേക്ക് മാറിപ്പോയോ എന്ന സംശയം ഉടലെടുക്കുകയാണ്. അതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുന്ന വാർത്തകൾ ഇന്ത്യയിൽ ഉള്ളവർക്ക് കാണാൻ സാധിക്കാത്ത വിധം നിയന്ത്രിക്കപ്പെടുകയാണ്. പുറത്ത് ലഹരിക്ക് എതിരെ ഓപ്പറേഷൻ തൂഫാൻ ആഘോഷമാക്കി നടക്കുമ്പോൾ അകത്ത് ലഹരിക്കടത്തുകാർക്ക് അകമഴിഞ്ഞ പിന്തുണ കൊടുക്കുന്നത്. എന്തൊരു പ്രഹസനമാണ് ? ആഭ്യന്തര മന്ത്രി അറിഞ്ഞുകൊണ്ടാണോ കുറ്റവാളിക്ക് ഈ നിലയിൽ സംരക്ഷണം ലഭിക്കുന്നത്? ആഭ്യന്തര വകുപ്പ് വിശദീകരിക്കണം.
അടിയന്തരാവസ്ഥക്കാലം പോലെ അധികാരത്തിൻ്റെ മർക്കടമുഷ്ടി ഉപയോഗിച്ച് മാധ്യമങ്ങളേയും പ്രതിപക്ഷത്തേയും അഭിപ്രായ സ്വാതന്ത്ര്യത്തേയും അടിച്ചമർത്താനാണ് മുഖ്യമന്ത്രിയും യു ഡി എഫും ശ്രമിക്കുന്നത്. രാജ്യത്തിൻ്റെ സുരക്ഷയും ക്രമസമാധാനവും ഉൾപ്പെടെയുള്ള അത്യധികം ഗൗരവമുള്ള വിഷയങ്ങളിൽ സ്വീകരിക്കുന്ന കരുതൽ, മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ മയക്കുമരുന്നു കടത്തിൽ പിടിയിലാകുമ്പോൾ കൈക്കൊള്ളുന്നത് രാജ്യത്തിൻ്റെ നിയമ വ്യവസ്ഥിതിയോടുള്ള നിന്ദയും വെല്ലുവിളിയും കൂടിയാണ്. പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവന പോലും ജനങ്ങളിലേക്കെത്താതെ കുറ്റവാളിയോടാണ് സർക്കാരിൻ്റെ കരുതൽ.
ഇനി പറയാനുള്ളത് ആഭ്യന്തര മന്ത്രിയോടാണ് : ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി എംഡിഎംഎ കടത്തിന് രാഷ്ടീയ ഭേദമില്ലാതെ കോൺഗ്രസ് നേതാവിനെ വരെ പിടികൂടിയത് വഴി ലഹരി വിപത്തിനെതിരെ ശക്തമായ പ്രതിരോധമായി മാറുമായിരുന്ന 'ഓപ്പറേഷൻ തൂഫാൻ' രാഷ്ട്രീയ താൽപ്പര്യങ്ങൾക്കും സമ്മർദ്ദങ്ങൾക്കും കീഴടങ്ങി പ്രഹസനമാവുന്നു എന്ന സന്ദേശമാണ് ഇതെല്ലാം നൽകുക. അങ്ങേക്ക് കിട്ടിയ അഭിനന്ദനങ്ങളും നല്ല വാക്കുകളും ഒരു മയക്ക് മരുന്ന് കടത്തുകാരൻ്റെ ദാസ്യപ്പണിയിലൂടെ കളഞ്ഞ് കുളിക്കരുത്. നീതിബോധവും ആത്മാർത്ഥതയും ആർജ്ജവവും ഉള്ള ഭരണാധികാരികൾ ഉയർന്ന് വരുന്നത് സമ്മർദ്ധങ്ങൾക്ക് കീഴ്പ്പെട്ടല്ല. ഇപ്പോൾ മയക്ക് മരുന്ന് കടത്തുകാർക്ക് സംരക്ഷണവും കരുതലും സർക്കാർ തലത്തിൽ തന്നെ നടക്കുകയാണല്ലോ? ഈ അനീതിക്കെതിരെ ആഭ്യന്തര മന്ത്രി പ്രതികരിക്കണം.
https://facebook.com/story.php?story_fbid=1084163610936232&id=100080278098358
കാസർകോട്: ഏഴുലക്ഷം രൂപ വിപണി മൂല്യമുള്ള 139.29 ഗ്രാം എംഡിഎംഎയുമായി കോൺഗ്രസ് പ്രവർത്തകർ;കാലിക്കടവിൽ പിടിയിൽ.
എറണാകുളം പെരുമ്പാവൂർ അറക്കപ്പടി സ്വദേശികളായ പി എ അബ്ദുൾ സലാം (27), കെ എച്ച് മുഹമ്മദ് ഹുസൈൻ (28), പി എ അബ്ബാസ് (50) എന്നിവരാണ് പിടിയിലായത്.
സജീവ യൂത്ത് കോൺഗ്രസ് പ്രവർത്തകരും വി ഡി സതീശന്റെ അടുത്ത അനുയായികളുമാണ് അറസ്റ്റിലായത്. യൂത്ത് കോൺഗ്രസ് വെങ്ങോല പഞ്ചായത്ത് 142ബൂത്ത് കമ്മിറ്റിയുടെ പ്രസിഡന്റാണ് കെ എച്ച് മുഹമ്മദ് ഹുസൈൻ. പി എ അബ്ദുൽസലാം, പി എ അബ്ബാസ് എന്നിവർ യൂത്ത് കോൺഗ്രസ് പ്രവർത്തകരുമാണ്. വെങ്ങോല പഞ്ചായത്തിലെ അറക്കപ്പടി മേഖലയിൽ കോൺഗ്രസിന്റെസജീവ പ്രവർത്തകരാണ് ഇവർ. ബൂത്ത് പ്രസിഡൻറ് അടക്കമുള്ളവർ മാരക മയക്കുമരുന്നുമായി പിടിയിലായ വിവരമറിഞ്ഞ് കോൺഗ്രസ് നേതൃത്വവും അങ്കലാപ്പിലാണ്.
പ്രതികൾ മുഖ്യമന്ത്രി വി ഡി സതീശനും വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കും ഒപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നു. സംഭവത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക് നീങ്ങുകയാണ്. നേതാക്കളുമായുള്ള പ്രതികളുടെ ബന്ധം, ലഹരി കടത്തിന് ഉപയോഗിച്ചിട്ടുണ്ടോ എന്നത് അടക്കമാണ് അന്വേഷിക്കുന്നത്.
ഡാൻസാഫ് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയിലാണ് പെരുമ്പാവൂരിൽനിന്നും സ്വിഫ്റ്റ് കാറിൽ എംഡിഎംഎയുമായി കാസർകോട്ടേക്ക് പുറപ്പെട്ട സംഘം ജില്ലാതിർത്തിയിൽ പിടിയിലായത്. സംഘത്തെയും യാത്രചെയ്ത കാറും ചന്തേര പൊലീസിന് കൈമാറി. ചന്തേര എസ്ഐ മനു പി ചെറിയാനും സംഘവും നടത്തിയ പരിശോധനയിൽ മൂവരും കൈവശം വെച്ചതും കാറിന്റെ ഡാഷ് ബോർഡിൽനിന്നും കണ്ടെടുത്തതും ഉൾപെടെ നാല് പൊതികളിലായി 139.29 ഗ്രാം എംഡിഎംഎ പിടികൂടി. കോടതിൽ ഹാജരാക്കിയ മൂവരേയും റിമാൻഡുചെയ്തു.
https://www.facebook.com/reel/1333210898980525/
രക്ഷാപ്രവർത്തനത്തിനിടെ മരണപ്പെട്ട രാജേഷിന്റെ വീട്ടിൽ നിന്ന് മടങ്ങുന്നതിനിടെ വിങ്ങി പൊട്ടാതിരിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ പല തവണ മുഖത്ത് വിരൽകൊണ്ട് അമർത്തുന്നു
https://facebook.com/story.php?story_fbid=122266602596129896&id=61553896886453
CongRSS aligned MaPras are playing വെറുമൊരു കാപ്പിക്കടയല്ല on loop for the last three days!!